Wednesday 27 July 2016

Day 9: Inferior-Superior


ഉന്നതകുലജാതനെന്ന superiority കോംപ്ലക്‌സും തീണ്ടാജാതിയെന്ന inferiority കോംപ്ലക്‌സുമല്ല, മറിച്ചു അറിവിലൂടെ നേടുന്ന വിവേകമാണ് പരമപ്രധാനമെന്ന് രാമായണത്തിലെ രണ്ട് ഉദാഹരണം:

1. അച്ഛന്റെ വാക്കുപാലിച്ചു വനവാസത്തിന് തെയ്യാറായ രാമനോട് ലക്ഷ്മണൻ കൊപിച്ചപ്പോൾ "മണ്ണിനു കീഴായ് കൃമികളായ് പോകിലാം നന്നല്ല ദേഹം നിമിത്തം മഹാമോഹം" എന്നാണ് രാമനുപദേശിച്ചത്. എല്ലാവരും ആറടി മണ്ണിൽ തീരുന്നവരാണെന്നും.... ആഢ്യൻ, രാജൻ, ബ്രാഹ്മണൻ എന്നൊന്നും അഹങ്കരിക്കേണ്ടെതില്ലെന്നും... ഇത്തരം ചിന്തകളും മൂഠതയും അറിവില്ലായ്മയും നന്നല്ലെന്നും വിലക്കുന്നു.
2. "ജ്ഞാനമില്ലാതെ ഹീന ജാതിയിലുള്ള മൂഢ ഞാനിതിനൊട്ടുമധികാരിണിയല്ലയല്ലോ" എന്ന് ശബരിയെന്ന കന്യകയായ കാട്ടാളസ്ത്രീ വിനയാന്വിതയാകുന്നുണ്ട്. രാമനവളെ തിരുത്തി. ഭക്തികൊണ്ടും ഔചിത്യംകൊണ്ടും വിനയംകൊണ്ടും ദേവശോഭയോടെ വിളങ്ങിയ ശബരിയെ ഒമ്പത് ഭക്തി മാർഗ്ഗങ്ങളും ഉപദേശിച്ചു കൊടുത്തു. കൂടാതെ പഠിപ്പോ കുലമോ ജാതിയോ അല്ല നിന്നിലുള്ള ഗുണങ്ങളാണ് നിന്നെ ദൈവീക തലത്തിലേക്കുയർത്തുന്നതെന്നും.

ജാതി രണ്ട്: പെണ്ണും, ആണും !

Tuesday 26 July 2016


Day 8: Sharing is Caring.

മൂന്നു പത്നിമാരുണ്ടായിരുന്നെങ്കിലും ഒരു പുത്രനെ ലഭിക്കാത്തതിൽ‍ അവകാശികളില്ലാതെ സാമ്രാജ്യം അനാഥമാകുമെന്ന് ദശരഥൻ ചിന്തിച് ദുഃഖിച്ചു. Seeking progeny, അങ്ങിനെ മറ്റ് ശ്രമങ്ങളെല്ലാം വിഫലമായപ്പോൾ മകൾ ശാന്തയുടെ (daughter of Kausalya) ഭർത്താവ് ഋഷ്യശൃംഗന്റെ കാർമ്മികത്വത്തിൽ പുത്രകാമേഷ്ടിയാഗം* നടത്തി. യാഗാവസാനം അഗ്നിദേവൻ വിശിഷ്ടമായൊരു പായസം ദശരഥനു സമ്മാനിച്ചു.

ദശരഥനിത് തനിക്കേറ്റവും പ്രിയപ്പെട്ട രണ്ടാംഭാര്യ കൈകേയിക്കായിരുന്നു (the most beautiful) ആദ്യം കൊടുത്തത്. കൈകേയിയുടെ നിർബന്ധത്തിന് വഴങ്ങി ആദ്യഭാര്യ കൗസല്യയുമായും (the sweetest) പങ്കു വെച്ചു. ഈ സമയം അവിടെ ഇല്ലാതിരുന്ന സുമിത്രക്ക് (the most intelligent and the youngest) ദശരഥൻ പായസം നൽകിയില്ല എന്ന് മനസ്സിലാക്കിയ കൈകേയിയും കൗസല്യയും തങ്ങൾക്ക് കിട്ടിയതിന്റെ പകുതി വീതം പിന്നീട് സുമിത്രയുമായി പങ്കു വെച്ചു. രാജ്ഞിമാർ‍ മൂവരും തുടർന്ന് ഗർ‍ഭം ധരിച് കൗസല്യയിൽ രാമനും, കൈകേയിയിൽ ഭരതനും, സുമിത്രയിൽ ലക്ഷ്മണ-ശത്രുഘ്നന്മാരും (courtesy to her co-wives for the two portions which they shared) ദശരഥന് ആണ്മക്കളായി ജനിച്ചു എന്നത് കഥ.

തനിക്കു കിട്ടിയത് മറ്റാർക്കും കൊടുക്കാതെ, പറ്റുമെങ്കിൽ മറ്റുള്ളവരുടെ കൈവശമുള്ളതും സ്വന്തമാക്കാൻ വെമ്പുന്ന അഭ്യസ്ഥവിദ്യരുടെ അത്യാധുനിക പരിഷ്‌കൃത സ്വാർത്ഥത കാണുമ്പോൾ കിട്ടിയത് പങ്കിടാൻ കഴിയുക എന്നത് മഹത്വം തന്നെ. അതും ഭർത്താവിന്റെ മറ്റു ഭാര്യമാരുമായി ! ലിയോണാർഡ് നിമോയ് പറഞ്ഞ പോലെ It Is When The More We Share, The More We Have.

Note: * മനുഷ്യന്‍െറ ജൈവ ചോദനകളെ ഉണര്‍ത്തി അനുഷ്ഠാനങ്ങളിലൂടെ സൃഷ്ടിക്ക് പാകമാക്കിയെടുക്കുക എന്ന തത്വമാണ് പുത്രകാമേഷ്ടിയാഗം എന്ന concept കൊണ്ട് രാമായണം രേഖപ്പെടുത്തുന്നത്.

Monday 25 July 2016

Preparations for most Indian board examinations are from the Question Banks. And if there are questions any other, hue and cry: ‘out of syllabus’!!!! Diplomatically the government somersaults: ‘for all those who attempted such questions get marks’!

But do we address questions in life only those from such ‘Question Banks’? And even if we begin a systemic overhaul of such of our academic system; where and how to begin with? Whom to repair? Students? Parents? Schools? Teachers? Administrators? The boards? The Government?

Saturday 23 July 2016

Day 7: ഏഷണി - കാമം - പ്രതികാരം !

വക്രബുദ്ധിയായ മൻഥരയായിരുന്നല്ലോ കൈകേയിയുടെ തോഴി. തന്റെ പട്ടാഭിഷേകത്തിനു എല്ലാ ഒരുക്കങ്ങളും നടക്കുന്നതിനിടയിലും രാമന് 14 വർഷം വനവാസത്തിന് പോകേണ്ടി വന്നത് അവർ കൈകേയിക്കുപദേശിച്ച ദുർബുദ്ധിയും ഏഷണിയും മൂലമെന്നത് രാമായണ ചരിത്രം - വിചിത്രം.

"കാമരൂപിണി കണ്ടാൽ കാമിനി വിമോഹിനി" എന്ന് വിവരിക്കപ്പെട്ട, എന്ത് വേഷവും കെട്ടി മാന്യന്മാരെ പോലും വീഴ്ത്തി സ്വന്തം കാമപൂർത്തിക്ക് ഇരയാക്കുന്ന താടകയെ "കൊല്ലണമിവളെ നീ വല്ല ജാതിയുമതിനില്ലൊരു ദോഷം ....." എന്നാണ് വിശ്വാമിത്ര മഹർഷി രാമന് കൊടുത്ത ഉപദേശം.

മൂക്കും മുലകളും അറുക്കപ്പെട്ടിട്ടും കാമഹേതുവായ സൗന്ദര്യം നഷ്ടപ്പെട്ടിട്ടും ശൂര്‍പ്പണഖ അടങ്ങിയില്ല. സീതാദേവിയുടെ അലൗകികമായ സൗന്ദര്യത്തെക്കുറിച്ച് വര്‍ണിച്ച് അവള്‍ സഹോദൻ രാവണനെ കാമപരവശനാക്കി സീതയെ അപഹരിച്ചു ലങ്കയിൽ കൊണ്ടു പോകാൻ പ്രേരിപ്പിച്ചു. രാവണഹത്യയിൽ കലാശിച്ച രാമായണത്തിലെ ഏടാണ്.... rather ഒരു turning point ആണിത്.

ഹിതത്തേക്കാളേറെ പ്രിയം മാത്രം കാംക്ഷിക്കുന്ന മൻഥര ദാസിമാരും, നേർവഴിക്ക് പോകുന്നവരെ വഴിതെറ്റിക്കാൻ പോന്ന താടക-ശൂര്‍പ്പണഖമാരും ത്രേതായുഗത്തിൽ മാത്രമല്ല, ഇന്നുമുണ്ട്. ഇത്തരക്കാരിൽ ഭ്രമിച്ചാൽ സ്വന്തം അസ്തിത്വം പോലും ഇല്ലാതാകും എന്നതും, അവരെ പ്രോത്സാഹിപ്പിക്കാതെ അവർ പറയുന്നതിലെ നെല്ലും പതിരും തിരിച്ചറിയാൻ കഴിയുക എന്നതും ഔചിത്യം.

വഴിമുടക്കി വരുന്ന ദുഷ്ട ചിന്തകളായ മൻഥര-താടക-ശൂര്‍പ്പണഖമാരെ അരിഞ്ഞു വീഴ്ത്തുക !
Day 6: ഇന്നലെ പറഞ്ഞതും ചെയ്യ്തതും !!!!

ശാസ്ത്രവും നിയമവും ലംഘിച്ചു എന്നതാണ് ദശരഥന് പലപ്പോഴും പറ്റിയ അബദ്ധം. രണ്ടു ഉദാഹരണങ്ങൾ:

1. ഒന്നാമതായി സൂര്യാസ്തമയത്തിനു ശേഷം നായാട്ടിനു പോയി എന്നത്. അത് അപകടം വിളിച്ചു വരുത്തും എന്നത് സുനിശ്ചിതം. ശ്രവണകുമാരൻ ദശരഥാസ്ത്രമേറ്റു മരിച്ചതും, തത്ഫലം ഈ തെറ്റിലൂടെ വന്നു ചേർന്നത് തനിക്കും പുത്ര ദുഖത്തിലൂടെയുള്ള മരണം നിശ്ചയമാണെന്ന വൈശ്യ ദമ്പതികളുടെ ശാപവും. നാലു മക്കളുണ്ടായിട്ടും വിഷമിച്ചു (പ്രത്യേകിച്ച് രാമനെ കാട്ടിലേക്കയച്ചതിന്റെ അപരാധ ബോധവും വിരഹദുഃഖവും) അവരാരും അടുത്തില്ലാതെ ഇഹലോകം വെടിഞ്ഞു. പ്രേമാന്ധനായ ദശരഥൻ സ്വാർത്ഥ ബുദ്ധികളെ ഒരിക്കലും സ്നേഹിക്കയോ വിശ്വസിക്കയോ ചെയ്തുകൂടാ എന്ന് എന്തുകൊണ്ട് ചിന്തിച്ചില്ല? പ്രേമത്തിന് കണ്ണില്ല, കാതുമില്ല എന്നാണല്ലോ അല്ലെ? ബോധവും !

2. രണ്ടാമതായി ഭാര്യയെ (കൈകേയി) എന്തിനു യുദ്ധത്തിന് കൊണ്ടു പോയി എന്നത്. യുദ്ധവിജയത്തിനു അത് കാരണമായി. നിർഭാഗ്യവശാൽ, സ്വന്തം ഭാര്യക്ക്, തന്നെ സഹായിച്ചതിന്, മതിമറന്ന് ആഹ്‌ളാദിച്ച ദശരഥൻ ആവശ്യമില്ലാത്ത വാഗ്ദാനവും (രണ്ടു വരം) കൊടുത്തു. കൂടാതെ അതെപ്പോൾ വേണമെങ്കിലും സ്വീകരിച്ചു കൊള്ളുവാനുള്ള അനുമതിയും. രാമനാണ് അർഹനെങ്കിലും കൈകേയിയുടെ മകൻ ഭരതൻ അങ്ങിനെ അയോധ്യയിലെ രാജാവായി. രാമൻ കാട്ടിലും. മാറ്റം മനുഷ്യ സഹജം. മനസ്സിന്റെയും ജീവിതത്തിന്റെയും ! എല്ലാവരും എല്ലായ്പ്പോഴും ഒരേ പോലെയാകണമെന്നില്ലല്ലോ. എന്തു വാഗ്ദാനം ചെയ്യമ്പോഴും അതു പിന്നീട് എപ്പോൾ വേണമെങ്കിലും സ്വീകരിക്കാൻ അനുമതി നൽകുമ്പോഴും വരും വരായ്കകൾ ആലോചിക്കേണ്ടേ?

തനിക്കുള്ള ശാപവും താൻ കൊടുത്ത വരങ്ങളും എന്നെന്നും ഓർത്തുകൊണ്ട് വേദനിച്ചു ജീവിക്കേണ്ടിവന്ന ദശരഥന് 'ഇന്നലെ ചെയ്തതും പറഞ്ഞതും ഇന്നത്തെ ദുഖത്തിന് കാരണമാകും' എന്നൊരിക്കലും ഓർത്തില്ല !
Day 5: വിനാശ കാലേ വിപരീത ബുദ്ധി.

ലോകത്ത് പൊന്മാൻ ഉണ്ടാവില്ലെന്ന് രാമന് അറിയായ്കയല്ല. വനവാസം അവസാനിക്കാൻ കേവലം ഒരു കൊല്ലം മാത്രമേ ഉള്ളുവെങ്കിലും അതുവരെ ഒരു വസ്തുവിലും ആശയില്ലാതിരുന്ന സീത പൊന്മാനിനെ വേണമെന്നറിയിച്ച ആശ രാമന് അവഗണിക്കാൻ തോന്നിയില്ല. പൊന്‍മാന്‍ ഒരു രാക്ഷസ മായ ആകുമെന്ന് സൂചിപ്പിച്ചു ലക്ഷ്മണൻ വിലക്കിയതും രാമൻ ചെവിക്കൊണ്ടില്ല.

പൊന്‍മാന്‍ ലൗകിക ആസക്തിയെ പ്രതിനിധീകരിക്കുന്നു. രാമായണത്തില്‍ സീത ബ്രഹ്മവിദ്യ ആണ്. ആ ബ്രഹ്മവിദ്യയില്‍ എത്തിയ ബ്രഹ്മജ്ഞാനി ആണ് രാമന്‍. പക്ഷെ ഒരിക്കല്‍ ബ്രഹ്മവിദ്യ നേടിയാലും അറിയാനുള്ള ആഗ്രഹം പോയാൽ നേടിയ ബ്രഹ്മവിദ്യ നഷ്ട്ടമാകും. രാമന്‍ വിഷയമാകുന്ന സ്വര്‍ണ്ണത്തിന്‍റെ (പൊന്‍മാന്‍) പുറകെ പോയി. ബ്രഹ്മവിദ്യ ആകുന്ന സീത നഷ്ടമായി.

ആപത്തടുക്കുമ്പോൾ മനസ്സ് നേർവഴിക്കല്ല സഞ്ചരിക്കുക. എല്ലാ മനുഷ്യരുടെയും സ്ഥിതി അതാണ്. ചിന്താശീലനും ചില സമയങ്ങളിൽ സഹജാവബോധമില്ലാതാവും. ഇത്തരം ദൗർബല്യം സന്ദർഭം വരുമ്പോഴേ മറ നീക്കി പുറത്തു വരൂ. മനുഷ്യൻ (രാമനടക്കം) ഈശ്വര തുല്യനാണെന്നു സ്വയം ഭാവിച്ചാലും മറ്റുള്ളവർ വാഴ്ത്തിപ്പാടിയാലും ദുർബലനായ മനുഷ്യനല്ലാതാവുന്നില്ല.

Day 4: Text without a context is a pretext

यावत् स्थास्यन्ति गिरयः सरितश्च महीतले। तावत् रामायणकथा लोकेषु प्रचरिष्यति ।। .... means’ till there is hill /mountain on earth Ramayana will be there’

പൊട്ടക്കുളത്തിലെ തവളകളെ പോലെ താന്‍ കണ്ടതു മാത്രം സത്യം എന്നു വിശ്വസിക്കുന്ന മൂഢന്മാര്‍ മുതല്‍ പ്രപഞ്ചസത്യത്തെ സാക്ഷാല്‍കരിച്ച മഹാന്മാര്‍ വരെ ഏവർക്കും മനസ്സിലാകാവുന്ന രീതിയില്‍ ഈ ലോകത്തു ഒരു കാര്യവും എഴുതുവാൻ സാധിക്കില്ല. പക്ഷെ എഴുത്തിലെ context മനസ്സിലാക്കാൻ ശ്രമിച്ചാൽ രാമായണ കഥകള്‍ അവനവന്‌ മനസ്സിലാകുന്ന രീതിയില്‍ പുനർവായനക്ക് scope ഉള്ളതാണ്. Because in stand-alone texts the context is woven into the text; while in evolving texts like Ramayana, repeated readings provide newer frameworks, backgrounds, and perspectives.

As for me the Ramayana’s perennial relevance lies in its power to inspire us (within one’s prevailing existential conditions) to broaden our consciousness from “me” to “we”. 


Such a battle is always within in most of us !
Day Two: ജീവിതം സുഖ-ദുഃഖ സമ്മിശ്രം !!!!

രാമനും സീതയും രാജകീയ സൗഖ്യങ്ങൾ ഉപേക്ഷിച്ചു കാട്ടിലെത്തിയത് കണ്ടു വിഷമിച്ച ഗംഗാ നദിയിലെ തോണിക്കാരനായ ഗുഹനെ, ലക്ഷ്മണൻ ഇപ്രകാരം സമാധാനിപ്പിച്ചു: "ലോകേ സുഖാനന്തരം ദുഃഖമായ് വരുമാകുലമില്ല ദുഃഖാനന്തരംസുഖം".

ഈ ലോകം സുഖ-ദുഃഖ സമ്മിശ്രമാണെന്ന് രാമായണം നമ്മെ ഓർമിപ്പിക്കുന്നു
Day Three: പരസ്പ്പരപൂരകം (Women & Men Complete Each Other) !!!!

സീത: "സ്ത്രീയില്ലാതെ പുരുഷന് എന്തിനു കഴിയും?"

സ്ത്രീ ആയതു കൊണ്ട് സീതയെ കൊട്ടാരത്തിൽ നിറുത്തി അച്ഛൻ ദശരഥൻ പറഞ്ഞതനുസരിച്ചു നീണ്ട 14 വർഷത്തെ വനവാസത്തിന് ഒറ്റക്കു പുറപ്പെടാം എന്നു കരുതിയ രാമന് ഈ ചോദ്യത്തിന് മറുപടി ഉണ്ടായില്ല. കൂടാതെ വിവാഹ സമയം ഒരുമിച്ചു ചൊല്ലിയ മന്ത്രവും സീത തദവസരം ഓർമ്മിപ്പിച്ചു: "പാണിഗ്രഹണമന്ത്രാർത്ഥവുമോർക്കണം പ്രാണാവസാനകാലത്തും പിരിയുമോ?". രാമനെക്കാൾ സീത കാണിച്ച വിശ്വാസവും, സ്‌നേഹവും, ധൈര്യവും രാമന് പകർന്ന് കൊടുത്ത ആത്മവിശ്വാസം ചെറുതല്ല. ശേഷം രാമൻ സീതയെ കൂടെ കൂട്ടി.

സ്ത്രീ അബലയോ അശക്തയോ അല്ല, സ്ത്രീ ആണ് പുരുഷന് ശക്തി എന്ന് രാമായണം ഉറക്കെ പറയുന്നു. ഇത് “complementarian” theory (that men and women were created to occupy separate but parallel spheres, each doing for the other what the other could not do for themselves) validate ചെയ്യുകയും ചെയ്യുന്നു.

"ഉണ്ടോ പുരുഷൻ പ്രകൃതിയെ വേറിട്ടു? രണ്ടുമൊന്നത്രേ വിചാരിച്ചു കാൺകിലോ...." Men & Women make (compliment) each other whole !

Friday 15 July 2016

The most important things in life are
LOVE, PEACE & HAPPINESS


അരികിലുള്ള ആനന്ദമല്ല അകലുമ്പോഴുള്ള വിങ്ങലാണ് സ്നേഹം*

* അത് ഉള്ളവരോട് മാത്രം !

Wednesday 6 July 2016






A KISS floods the body with dopamine - the same feel good pleasure chemical that stimulates the brain when people snorts cocaine. And because kisses can create such intensely pleasurable feelings, it keeps bringing people back for more. Kiss therefore is like a drug. So why cocaine, why not KISS?

  A menu for digital diet:   During the pandemic, one behaviour that slunk quietly into our lives is our digital addiction. Confined ind...